Monday, November 1, 2010

ORU PENKUTTIYUDE CHITHRAM

വാടകവീട്ടില്‍ പുതിയ താമസത്തിനെത്തിയ ചെറുപ്പക്കാരനെ അവള്‍ വെറുത്തു. "വല്യ ഗമയാ അയാള്‍ക്ക്" അവള്‍ പലരോടും പറഞ്ഞു.
               അയാളുടെ നീട്ടിയ മുടിയും കുറ്റിരോമംനിറഞ്ഞ താടിയും പെണ്‍കുട്ടിയെ ദേഷ്യം പിടിപ്പിച്ചു. അയാളുടെ പ്രകാശമേറിയ കണ്ണുകള്‍ അവളെ പേടിപ്പിച്ചു. അയാളുടെ വീതിയേറിയ നെറ്റി അവളിലെ വെറുപ്പിന് ആഴം കൂട്ടി.
                കാര്യസ്ഥന്‍ ശങ്കുപ്പിള്ള അച്ഛനോട് പറയുന്നത് അവള്‍ കേട്ടു. "ആ ചെറുപ്പക്കാരന്‍ എങ്ങനെയൊക്കെ ആണേലും വല്യ ചിത്രകാരനാന്നെ " ങേ ചിത്രകാരനോ " അവളുടെ  കണ്ണുകള്‍ തിളങ്ങി ,ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ.
                 ഓരോ കൂട്ടം സംസാരിക്കുന്നതിനിടയില്‍ അവള്‍ അയാളുടെ കാര്യം കാര്യസ്ഥനോട് എടുത്തിട്ടു. "ആ ചെറുപ്പക്കാരന്‍ ചിത്രകാരനാണോ? " "ആണോന്നോ? വല്യ ചിത്രകരനല്ലിയോ. എത്ര ചിത്രങ്ങലാനെന്നോ അയാളുടെ വീട്ടില്‍. എന്‍റെ ചിത്രവും വരചിട്ടുണ്ടേ. എന്താ അതിന്റെ ഭംഗി. അസ്സല്‍ ഞാന്‍. ഒരു സംശയോമില്ല. പിന്നെ കുട്ട്യേ , നമ്മുടെ രാമുവില്ലേ ആ പൊട്ടന്റെ പടവും വരച്ചിട്ടുണ്ട്. ഫോട്ടോ എടുക്കുന്ന പോലെയുണ്ട്. "
                  പെണ്‍കുട്ടിയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ടായി. തന്‍റെ ചിത്രവും ഒന്ന് വരയ്ക്കാന്‍ പറഞ്ഞാലോ? പെണ്‍കുട്ടിയ്ക്ക് അയാളോടുള്ള വെറുപ്പ്‌ മാറി. അയാളുടെ നീട്ടിയ മുടിയും കുറ്റിരോമം നിറഞ്ഞ താടിയും അവളെ സന്തോഷിപ്പിച്ചു. അയാളുടെ പ്രകാശമേറിയ കണ്ണുകള്‍ അവളെ പുളകം കൊള്ളിച്ചു. അയാളുടെ വീതിയേറിയ നെറ്റി അവളെ ആനന്ദവതിയാക്കി.
                  പെണ്‍കുട്ടി അവളറിയാതെ അയാളുടെ വീട്ടിലേയ്ക്ക് നടന്നു. അയാള്‍ ചിത്രം വരയ്ക്കുകയായിരുന്നു. "പിന്നെ എന്നെ ചിത്രങ്ങളൊക്കെ ഒന്ന് കാണിക്ക്യോ? ഇല്ലെങ്കില്‍ കഷ്ടമാണേ". അയാളുടെ നീരസം നിറഞ്ഞ കണ്ണുകള്‍ അവള്‍ കണ്ടില്ലെന്നുനടിച്ചു. ഗത്യന്തരമില്ലാതെ അയാള്‍ അവളെ ചിത്രങ്ങള്‍ കാണിച്ചു. ഓരോ ചിത്രവും കാണുമ്പോള്‍ അവള്‍ ഓരോന്ന് പറയും. അത് അയാള്‍ക്ക് അസഹ്യമായി. "മിണ്ടാതിരുന്നു കണ്ടിട്ട് പോ. അയാള്‍ പറഞ്ഞു. "അല്ലെങ്കിലും എന്തോക്കെയെങ്കിലും കുത്തി വരച്ചിട്ടു ആരേലും കാണാന്‍ വരുമ്പോള്‍ എല്ലാരുമിങ്ങനെ തന്നെയാ."അവള്‍ പറഞ്ഞു. :കടന്നു പോകുന്നുണ്ടോ?" അയാള്‍ . ഒരു കൂസലുമില്ലാതെ അവള്‍ ഇറങ്ങിപ്പോയി. അയാള്‍ ആശ്വാസം കൊണ്ട്.
                 സന്ധ്യ മയങ്ങിയ നേരം. അവള്‍ വീണ്ടും അയാളുടെ വീട്ടില്‍ ചെന്നു. അയാള്‍ നെറ്റി ചുളിച്ചു. "നെറ്റി ചുളുക്യേംഒന്നും  വേണ്ട.  ഞാനിപ്പോള്‍  തന്നെ പോയേക്കാം. പിന്നെ എന്‍റെ ഒരു ചിത്രം വരക്ക്യോ?"അയാള്‍ ഒന്നും മിണ്ടിയില്ല. അവള്‍ തിരിഞ്ഞു നടന്നു
                   പിറ്റേന്നും അവള്‍ വന്നു. അവളുടെ ചിത്രം വരയ്ക്കാന്‍ പറയാന്‍.  അന്നും മൌനം അയാള്‍ക്ക് കൂട്ടായി വന്നു.
                   പക്ഷെ പിറ്റേന്നും അവള്‍ വന്നു. ഏറെ ദിനങ്ങള്‍ കഴിഞ്ഞു. എന്നും പെണ്‍കുട്ടി മുടങ്ങാതെ വന്നു അവളുടെ ആവശ്യം ഉന്നയിക്കും. ചെറുപ്പക്കാരന്‍ വശം കെട്ടു. അന്നും അവള്‍ വന്നു. "എന്‍റെ ചിത്രം വരച്ചോ?" "വരച്ചു" എവിടെ?.അയാള്‍ കൊടുത്തു. അവള്‍ അലറി വിളിച്ചു. "ഇതാണോ തന്‍റെ ചിത്രം ?'"മുടിയെല്ലാം അഴിച്ചിട്ടു ബീബല്സമായ ഒരു രൂപം "ഇത് ഞാനല്ല. ഇത് ഞാനല്ല. "അവള്‍ ഉറക്കെ നിലവിളിച്ചു.
                   "ഇത് നീയാണ് ,ഇതാണ് നീ, ഇതാണ് സ്ത്രീ "അയാള്‍ പറഞ്ഞു.
                    ആ ചിത്രം പിച്ചി ചീന്തിയിട്ടു അവള്‍ തിരിഞ്ഞോടി . അയാളുടെ പൊട്ടിച്ചിരിയുടെ അലകള്‍ ഇന്നും അവിടെ നിറഞ്ഞു നില്‍ക്കുന്നു. 

Friday, October 29, 2010

CHIRANGEEVI

കാട്ടു തീ പോലെയാണ് ആ വാര്‍ത്ത‍ ഗ്രാമത്തില്‍ പരന്നത്. എവിടെയും എല്ലായിടത്തും അത് തന്നെയായിരുന്നു ചര്‍ച്ചാവിഷയം. രമേന്ദ്രന്‍ പിള്ളയുടെ ചായക്കടയിലും മാധവനുന്നിത്തന്റെ പലചരക്ക് കടയിലും "പൊങ്ങച്ചം" മഹിളാസമാജത്തിലും അന്നത്തെ ചര്‍ച്ച വേറൊന്നായിരുന്നില്ല. അന്ന് വായ് തുറന്നവരെല്ലാം ആ വാര്‍ത്ത‍ തന്നെ ആയിരുന്നു പരസ്പരം സംസാരിച്ചത്. എന്തായിരുന്നു ആ കോളിളക്കം സൃഷ്ടിച്ച വാര്‍ത്ത‍?
             അനന്തമൂര്‍ത്തി ഗ്രാമത്തിലെ സുധാരന്‍ മാഷിന്റെ സന്തതിയാണ്. ആണും പെണ്ണുമായി ഒന്നേ ഒന്ന്. ഗ്രാമത്തിലെ പേരുകേട്ട ചട്ടംബിയും തികഞ്ഞ അക്ഷര വിരോധിയുമായിരുന്നു അദ്ദേഹം . എങ്കിലും എഴുത്തും വായനയും അഭ്യസിച്ചിട്ടുണ്ട്. വെള്ളമടിച്ചിട്ട് വന്നു മാഷിനെ പൂശുന്ന അരുമസന്താനം. മാഷിനാകട്ടെ കണ്ണീരു തോര്‍ന്ന ദിനങ്ങളൊന്നും ഉണ്ടായിരുന്നില്ല. "ഇതൊന്നും കാണാനും കേക്കാനും അനുഭവിക്കാനും നിക്കാതെ നാരായണി പോയല്ലോ " 'പുണ്യാത്മാവ്" "ഈശ്വരാ അവനു സത്ബുദ്ധികൊടുക്കണേ " മാഷ് മനമുരുകി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ഫലമോ എന്തോ ഈയിടെയായി അനന്തമൂര്തിയെ കൊണ്ട് ആര്‍ക്കും ഒരുപദ്രവവുമില്ല. അയാള്‍ക്കൊരു പുതിയ വെളിവ് വന്നതുപോലെ. മാഷിന് പെരുത്ത സന്തോഷമായി.        
അങ്ങനെ ഇരിക്കെ ഒരുനാള്‍ അനന്തമൂര്തിക്ക് ജ്ഞാനോദയം ഉണ്ടായി. സംഭവം ഇങ്ങനെയായിരുന്നു. ആല്‍ത്തറയില്‍ കൂട്ടുകാരൊത്ത് രസിച്ചിരുന്ന അനന്തമൂര്‍ത്തി പെട്ടെന്ന് മൌനിയായി. നേരെ വീട്ടിലേയ്ക്ക് നടന്നു. പിന്നീട് നേരെ മാഷിന്റെ
മുറിയിലേയ്ക്ക്. ഗ്രന്ഥങ്ങളുടെ ഖജനാവായ മാഷിന്റെ മുറിയിലേയ്ക്ക്. പുരയിടത്തില്‍ നിന്നിരുന്ന മാഷ് ചിന്തിച്ചു "ഈശ്വരാ എന്തിന്റെ പുറപ്പടാനാവോ ?" മാഷ് ഓടിച്ചെന്നു . കതകടച്ചിരിക്കുന്നു.ജന്നലകളും. തട്ടിവിളിച്ചു. ഇല്ല. മറുപടിയില്ല. അദ്ദേഹം ആള്‍ക്കാരെ കൂട്ടി. വാതില്‍ തല്ലി പൊളിച്ചു. ഹോ ആ കാഴ്ച ! അനന്തമൂര്‍ത്തി മാഷിന്റെ ചാരുകസേരയിലിരുന്നു ഒരു ഗ്രന്ഥം വായിക്കുന്നു. ഇത് കണ്ട മാഷ് പുറകോട്ടു മറിഞ്ജ്ജു. ഇതായിരുന്നു ആ ഗ്രാമത്തിലാകമാനം കോളിളക്കം സൃഷ്ടിച്ച വാര്‍ത്ത
   പിന്നെയങ്ങോട്ട് അനന്തമൂര്‍ത്തി പുസ്തകങ്ങള്‍ വായിച്ചു കൂട്ടി. എഴുതി അദ്ദേഹം എഴുതി മനസ്സില്‍ ഉള്ളതെല്ലാം തുറന്നെഴുതി . നാടകങ്ങളായി ,നോവലുകളായി, ചെരുകധകളായി ,പ്രബന്ധ്ങ്ങളായി അദ്ധേഹത്തിന്റെ കഴിവുകള്‍ വ്യാപിച്ചു. എവിടെയും അദ്ദേഹത്തിന്നു സ്വീകരണങ്ങള്‍. അവാര്‍ഡുകളും പുരസ്കാരങ്ങളും അദ്ദേഹത്തെ പൊതിഞ്ഞു. ഒടുവില്‍ ഞാനപീടവും.
                           മാഷ് മരിച്ചു. അനന്തമൂര്തിയുടെ മകന്‍ ഉണ്ണികൃഷ്ണനും അദ്ധേഹത്തിന്റെ പുത്രന്‍ മധു 
                                        പക്ഷെ അനന്തമൂര്‍ത്തി , അദ്ദേഹം മാത്രം മരിച്ചില്ല. അദ്ദേഹം ജീവിക്കുന്നു , സ്വന്തം കൃതികളിലൂടെ ,അതിലെ താളുകളിലൂടെ ,വാക്കുകളിലൂടെ ,അക്ഷരങ്ങളിലൂടെ                                                                                                                                                                                                                                                                                                                                                                                                                                                                                                      

Sunday, October 10, 2010

URAKKAM

എത്ര നേരം ഉറങ്ങി എന്നറിയില്ല . അയാള്‍ ഞെട്ടി എണീറ്റു .വയറ് മുദ്രാവാക്യം വിളിക്കുന്നു. ഓര്‍ത്തു നോക്കി . ശരിയാണ്. ഇത് വരെയായിട്ടും യാതൊന്നും കഴിച്ചില്ലല്ലോ എന്നയാള്‍ വേദനയോടെ ഓര്‍ത്തു. സമയം നാലു മണിയായെന്നുതോന്നുന്നു. ആളുകള്‍ കടല്‍ പുറത്തേക്കു വന്നു തുടങ്ങി. ആരോ അയാളുടെ പുറത്തു ചവിട്ടി.
അയാള്‍ക്ക് ശരീരം നന്നേ വേദനിച്ചു. തിരിച്ചു ഒരു കടി കൊടുക്കാന്‍ തോന്നി. പെട്ടെന്നയാള്‍ മണ്ണ് കുഴിച്ചു ഉള്ളിലേക്ക് പോയി. 

Saturday, October 9, 2010

yathra

എവിടെക്കാണീ യാത്ര ?
എത്തും പിടിയുമില്ല !ഹോ !
എന്തിനോ വ്യഗ്രത കാട്ടി
ഏതോ ദിശയില്‍ ചലിപ്പൂ
എന്നെങ്കിലും പൂക്കുന്ന
എന്‍റെ അഭിലാഷങ്ങളെ
എന്‍ മനസ്സിലൊതുക്കി
എത്രയോ ദൂരം പിന്നിട്ടു !
ഏകാകിനിയായി സ്വയം മറന്നു
എങ്ങോ ചലിപ്പൂ ഞാന്‍
എത്ര കാലമിങ്ങനെ നടക്കും ?
എത്തും പിടിയുമില്ലല്ലോ
എവിടെക്കാണീ യാത്ര ?
എന്‍ മാനസം തേങ്ങി