Friday, January 21, 2011

uyarthezhunnelppu

ഒരു ഒഴിവു ദിവസത്തിന്‍ ലാസ്യ മയക്കത്തില്‍
മെല്ലെ പിച്ച വയ്ച്ചു നടക്കവേ
എപ്പോഴോ  എന്‍ മുന്നില്‍ ഞാന്‍ സ്വയം നിന്നെരിഞ്ഞു
ആ തീവ്ര നാലത്തിന്‍ പ്രഭയില്‍  ഞാനെന്ന
ഭാവം എന്നില്‍ അല ന്ജോരിഞ്ഞൂ
        കൌമാര പ്രായത്തിന്‍ ഉടമയായ എന്‍ അരുമ
        മകള്‍ തന്‍ ആത്മ സുഹൃത്താണ്‌ ഞാന്‍
        അവള്‍ പഠിക്കുന്ന അവസരങ്ങളില്‍
        അവളെ ഉന്മേഷത്തില്‍ ആറാടിച്ചു ഞാന്‍
        അന്നന്ന് നടന്ന സ്കൂളിലെ കാര്യങ്ങള്‍
       പൊലിമയോടെ അവതരിപ്പിക്കുമ്പോള്‍
       അതില്‍ ലയിച്ചു ഒരു നല്ല
       ശ്രോതാവായി ഇരുന്നു ഞാന്‍
ബാലകനായ മകന്‍റെ ബാലികയായ
കുസൃതി കാട്ടുന്ന കൂട്ടുകാരിയായി  ഞാന്‍
      ചേച്ചിയും അനുജനുമായുള്ള തര്‍ക്ക വിഷയങ്ങളില്‍ ഞാന്‍ മകളുടെ പക്ഷതിലായാല്‍
     
      ഒത്തിരി പരിഭവങ്ങള്‍ക്കും പിണക്കത്തിനും ഉടമയായ
      മകനെ സ്വാന്തനിപ്പിച്ചു മാറോടു അമര്ത്ത്‌മീ അമ്മ
ഞാന്‍ മകന്‍റെ പക്ഷതിലായാലോ
എപ്പോഴുമമ്മയ്ക്ക് അവനോടാനിഷ്ടമേന്നോതി
പിണങ്ങി കട്ടിലിലമരുന്ന മകളുടെ കൈകളില്‍
അമര്‍ത്തി കപട നാട്യം അല്ലെയിതെന്നു
കണ്ണുകള്‍ കൊണ്ടോതി കാറ്റിലുലയുന്ന  തിരി നാളത്തെ
തന്‍ കരങ്ങളാല്‍ പരിലാളിക്കും പോലവേ
മകള്‍ തന്‍ മുഖം മടിയിലമര്‍ത്തി
ആശ്വസിപ്പിക്കും  ഈ  അമ്മ
         പ്രിയമാനസനായ ഭര്‍ത്താവിന്‍ സ്നേഹമയിയായ ഭാര്യയുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍
         തെല്ലും പിഴയ്ക്കാതെ ഞാനെന്ന ഭാവം എന്നില്‍ നിഴലിച്ചു
         പ്രേമോദരമായി ഇടപെട്ടു അദ്ദേഹത്തെ ആപാദചൂടം പ്രണയിച്ചു ഞാന്‍
         ഈരേഴു ഭുവനങ്ങളില്‍ തന്നെക്കാള്‍ പ്രേമമയിയായ ഭാര്യ ആരുമില്ലെന്ന് സ്വയം വിശ്വസിച്ചു ഞാന്‍
         സമൂഹത്തോട് തന്നെക്കാള്‍ പ്രതിബദ്ധത ആര്‍ക്കുമില്ലെന്ന വിശ്വാസം നാള്‍ക്കുനാള്‍ എന്നില്‍ നിഴലിച്ചു നിന്നു .ഞാനില്ലായിരുന്നെങ്കില്‍ ഈ ലോകമെങ്ങനെ ആയിത്തീരുമെന്ന ആശങ്ക എന്നില്‍ നുരഞ്ഞു പൊന്തി.
           കൂട്ടുകാരെപ്പോലെ കരുതുന്ന മാതാപിതാക്കളോട് ഒത്തു യാത്ര പോയപ്പോള്‍ എതിരെ വന്ന വാഹനം ഞങ്ങളെ 
തട്ടിതെരിപ്പിക്കവേ എത്ര നിസ്സാരമീ ജീവിതം എന്ന് തൊട്ടറിഞ്ഞു ഞാന്‍. ഇത്രയും കാലം മറ്റുള്ളവരുടെ 
സങ്കടങ്ങളില്‍ പങ്കു ചേരുകയും അവരെ മറുകരയില്‍ എത്തിക്കുവാന്‍ കഴിവുണ്ടെന്ന് നിനച്ചിരുന്ന ഞാന്‍ സ്വന്തം ദുഖങ്ങളില്‍ വാടി കരിഞ്ഞു. അപ്രതീക്ഷിതമായ് എത്തിയ ആ ദിനമെന്നില്‍ ജീവിതത്തിന്‍ പച്ചയായ മുഖം കാട്ടി തന്നു. ഇത്രയും കാലം സന്തോഷമാണ് ജീവിതം
എന്ന് വിചാരിച്ചു കഴിഞ്ഞ ഞാന്‍ സന്തോഷവും ദുഖവും ജീവിതത്തിന്റെ ഇണ പിരിയാത്ത സഖികള്‍ ആണെന്ന വിചാരം എന്നില്‍
ഞാനെന്ന ഭാവത്തിനു അന്ത്യം കുറിച്ചു. ഒരു നിമിഷതെപ്പോലുംവരുതിയില്‍ നിര്‍ത്താന്‍ കഴിയാതെ അലയുന്ന നിസ്സാരമാം
ജന്മത്തിന്‍ ഉടമകളെന്ന ബോധം എന്നില്‍ കുടി കൊണ്ടു. അങ്ങനെ അങ്ങനെ ഞാനെന്ന ഭാവം എന്നില്‍ നിന്നും വിടവാങ്ങി.
ആ വിടവാങ്ങളില്‍ എന്‍ മനം കരുത്ത് ആര്‍ജിച്ചു. മനസ്സിന്റെ ഇത് വരെ  കാണാത്ത നിലകളില്‍ ഞാനെത്തിപ്പെട്ടു. ശക്തമായ മനസ്സിന്‍ പിന്‍ ബലത്തോടെ ഞാന്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റു. 
          
        

No comments:

Post a Comment